UPDATES

മന്ത്രിപുത്രന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി കോളേജ് അധികൃതര്‍

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പിയൂഷ് ഗോയലിന്റെ മകന്റെ പരിപാടിയാണ് വിവാദമായത്‌

                       

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പിയൂഷ് ഗോയലിൻ്റെ മകൻ ധ്രുവ് ഗോയൽ നടത്തിയ പരിപാടി വിവാദമാകുന്നു. പരിപാടിയിൽ പങ്കെടുക്കാൻ മുംബൈ താക്കൂർ കോളജിലെ വിദ്യാർഥികളെ നിർബന്ധിച്ചതായി ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് വിവാദത്തിലായത്. പരിപാടിയിൽ പങ്കെടുക്കാനായി വിദ്യാർത്ഥികളുടെ ഐഡി കാർഡ് ബലമായി പിടിച്ചുവാങ്ങുന്ന വീഡിയോയും വൈറൽ ആയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, താക്കൂർ കോളേജ് ഓഫ് സയൻസ് ആൻഡ് കൊമേഴ്‌സിലെ വിദ്യാർത്ഥികളോട് ഏഴാം നിലയിൽ വച്ച് നടക്കുന്ന ഒരു പരിപാടിയിൽ നിർബന്ധമായി പങ്കെടുക്കാൻ നിർദേശം ലഭിച്ചു. പിയൂഷ് ഗോയലിൻ്റെ മകൻ ധ്രുവ് ഗോയലിനെ വക്താവാക്കി ബിജെപിക്ക് പുതിയ വോട്ടർമാരെ നേടാനുള്ള ശ്രമമാണ് പരിപാടിയെന്ന് അറിഞ്ഞ വിദ്യാർത്ഥികൾ പിന്മാറാൻ തുനിഞ്ഞതോടെയാണ് ഐഡി കാർഡുകൾ പിടിച്ചു വങ്ങിയത്. ബിജെപി പാർട്ടിയുടെ നേട്ടങ്ങളെയും പ്രകീർത്തിക്കുന്നതായിരുന്നു സെഷനെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

വിദ്യാർത്ഥികളിലൊരാൾ ഗോയലിനോട് സെമിനാറിനിടയിൽ “സർ, താക്കൂർ കോളേജിൻ്റെ ഭരണസംവിധാനം, വിദ്യാർത്ഥികളുടെ ഐഡി പിടിച്ചുവാങ്ങി, അവരെ നിർബന്ധിതമായി ഇവിടെ പിടിച്ചു നിർത്തുന്ന ഈ ഭരണസംവിധാനം ശരിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?” എന്നും ചോദിക്കുന്നുണ്ട്. സഹപാഠികളുടെ കനത്ത കരഘോഷത്തിനും പിന്തുണയ്‌ക്കും പിന്നാലെ, കോളേജ് അധികൃതർ തങ്ങളുടെ ഉത്തരവുകൾ പാലിക്കാത്തതിന് തങ്ങളെ അധിക്ഷേപിച്ചതായും വിദ്യാർത്ഥി വേദിയിൽ വച്ചു തന്നെ തുറന്ന് പറയുന്നുണ്ട്.

പരിപാടി സമാപിച്ച് ഗോയൽ തിരികെ പോയതോടെ, വിദ്യാർത്ഥികളുടെ സഹകരണമില്ലായ്മയെ പ്രിൻസിപ്പൽ ചോദ്യം ചെയ്തതായും പറയുന്നു. പരിപാടിയിൽ പങ്കെടുക്കാൻ നിർബന്ധിതരായ വിദ്യാർത്ഥികൾക്ക് അടുത്ത ദിവസം പരീക്ഷ ഉണ്ടായിരുന്നു.

മാത്രമല്ല, ഇവൻ്റിൻ്റെ വീഡിയോകൾ റെക്കോർഡുചെയ്യുന്ന വിദ്യാർത്ഥികളെ ഇവൻ്റിന് ശേഷം വിളിക്കുകയും അവ ഇല്ലാതാക്കാൻ ഉത്തരവിടുകയും ചെയ്തു. നടപടിയെ എതിർത്തതോടെ അധികൃതർ ഇവരെ ശാസിസിച്ചിരുന്നു.

Related news


Share on

മറ്റുവാര്‍ത്തകള്‍