ഈ മാസം 27 ,28 തീയതികളാണ് ഉച്ചകോടി നടത്താൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് അതെ ട്വീറ്റിൽ സൂചിപ്പിക്കുന്നുണ്ട്.
ആണവ ഭീഷണികൾക്കതീതമായി സമാധാനത്തെ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സമാധാന ഉച്ചകോടിയ്ക്കൊരുങ്ങി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും നോർത്ത് കൊറിയൻ നേതാവ് കിം ജോംഗ് ഉന്നും. ഈ മാസം വിയറ്റ്നാം തലസ്ഥാനം ഹാനോയിൽ വെച്ചാകും സമാധാന ചർച്ച നടക്കുക. ലോകം കാത്തിരുന്ന ഈ ചർച്ചയ്ക്കായി ട്രംപ് ഒരുങ്ങുകയാണെന്ന് വെള്ളിയാഴ്ച വൈകുന്നേരം വൈറ്റ് ഹൌസ് ഔദ്യോഗികമായി അറിയിച്ചു.
വളരെ പ്രയോജനപ്രദമായ ഒരു ചർച്ചയ്ക് ശേഷം എന്റെ പ്രതിനിധികൾ വളരെ സംതൃപ്തിയോടെയാണ് ഉത്തര കൊറിയയിൽ നിന്ന് മടങ്ങി വന്നത്. അപ്പോൾ തന്നെ രണ്ടാം ഉച്ചകോടിയ്ക്കായുള്ള തീയതിയും സമയവും നിശ്ചയിക്കുകയും ചെയ്തു. ട്രംപ് ട്വീറ്റ് ചെയ്യുന്നു. ഈ മാസം 27 ,28 തീയതികളാണ് ഉച്ചകോടി നടത്താൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് അതെ ട്വീറ്റിൽ സൂചിപ്പിക്കുന്നുണ്ട്. സമാധാനത്തിനു വേണ്ടിയുള്ള ഈ കൂടിയിരുപ്പിനെ താൻ വളരെ ആവേശപൂർവമാണന് കാണുന്നതെന്ന് ട്രംപ് ആവർത്തിച്ച് സൂചിപ്പിക്കുന്നുണ്ട്.
ഉച്ചകോടി ഉടൻ നടക്കുമെന്ന് മുൻപ് തന്നെ സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും എവിടെ വെച്ചാണ് നടക്കുക എന്ന വിവരം ഇതുവരെ പുറത്ത് വിട്ടിട്ടില്ലായിരുന്നു. യു എസ് ഉദ്യോഗസ്ഥർ മീറ്റിങ്‌നായി ഡാനങ് എന്ന തീരദേശ നഗരം തിരഞ്ഞെടുത്തതാണെങ്കിലും നോർത്ത് കൊറിയയുടെ ആവശ്യപ്രകാരം ഹാനോയിൽ വെച്ച് തന്നെ മതി എന്ന തീരുമാനിക്കുകയായിരുന്നു. മീറ്റിങ്ങെനെ ലോകം പ്രതീക്ഷാപൂർവമാണ് കാത്തിരിക്കുന്നതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.