UPDATES

എന്താണ് വനിത സംവരണ ബില്ല്?

ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായി അവതരിപ്പിച്ച വനിത സംവരണ ബില്ലിനെക്കുറിച്ച് ചില പ്രധാന പോയിന്റുകള്‍.

                       

ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായി അവതരിപ്പിച്ച വനിത സംവരണ ബില്ലിനെക്കുറിച്ച് ചില പ്രധാന പോയിന്റുകള്‍.

എന്താണ് വനിത സംവരണ ബില്ല്
*
നിയമനിര്‍മാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ വനിത സംവരണം നടപ്പാക്കും.

*ലോക്‌സഭയിലും,നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം.

*പട്ടിക ജാതി-വര്‍ഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് മാറ്റിവക്കും.

നിലവില സ്ത്രീ പ്രാതിനിധ്യം.

*മൊത്തം അംഗസംഖ്യയായ 543-ന്റെ 15 ശതമാനത്തില്‍ താഴെ.

*കൃത്യമായി പറഞ്ഞാല്‍ 78 വനിത അംഗങ്ങള്‍.

* രാജ്യസഭയിലെ സ്ത്രീ പ്രാതിനിധ്യം 14 ശതമാനം.

* കേരളത്തിലുള്‍പ്പെടെ ഭൂരിപക്ഷ അസംബ്ലികളിലും 10 ശതമാനത്തില്‍ താഴെ.

ബില്ല് പാസ്സായാല്‍ എന്ത് സംഭവിക്കും

* ലോക്‌സഭയിലെ വനിതാ എം.പിമാരുടെ എണ്ണം 181 ആയി ഉയരും.

*കേരള നിയമസഭയില്‍ 46 വനിതാ എം.എല്‍.എ മാര്‍ ഉണ്ടാകും.

*ലോക്‌സഭയിലേക്ക് കേരളത്തില്‍ നിന്നുള്ള 20 എം.പിമാരില്‍ ആറ് പേര്‍ വനിതകളായിരിക്കും.

* നിലവില്‍ കേരളത്തില്‍ ഏക വനിതാ പ്രാതിനിധ്യം.

ബില്ലിന്റെ നാള്‍ വഴികള്‍

*1996 സെപ്തംബര്‍ 12ന് ദേവഗൗഡ സര്‍ക്കാര്‍ ആദ്യമായി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.പിന്നാലെ സര്‍ക്കാര്‍ വീണു.

* 1998 ജൂണ്‍ 26ന് വാജ്‌പേയ് സര്‍ക്കാര്‍ ഭേദഗതിയായി ബില്‍ അവതരിപ്പിച്ചു. ബില്ലില്‍ അഭിപ്രായ ഐക്യം സാധ്യമായില്ല.

*2010 മാര്‍ച്ച് 9ന് വനിതാ സംവരണ ബില്‍ രാജ്യസഭ അവതരിപ്പിച്ചു.
സമാജ്വാദി പാര്‍ട്ടിയും ആര്‍ജെഡിയും എതിര്‍ത്ത

*മണ്ഡല പുനഃക്രമീകരണത്തിനു ശേഷം 2029ല്‍ വനിതാ സംവരണം യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ.

Share on

മറ്റുവാര്‍ത്തകള്‍