UPDATES

8ാം ക്ലാസുകാരനു നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം; സ്വകാര്യഭാഗത്ത് വടി കയറ്റി ആന്തരികാവയവങ്ങള്‍ തകര്‍ത്തു

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ്, വിദ്യാര്‍ഥി ഒരുമാസത്തോളം ചികിത്സയിലായിരുന്നു

                       

ഡല്‍ഹിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് നേരെ സഹപാഠികളുടെ ക്രൂര പീഡനം. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ലൈംഗികാതിക്രമണത്തിന് ഇരയാക്കി. സ്വകാര്യഭാഗത്ത് വടി കയറ്റുകയും ആന്തരികാവയവങ്ങള്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ഒരുമാസത്തോളമായി ചികില്‍സയിലാണ്. ആന്തരികാവയവങ്ങളുടെ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ വിദ്യാര്‍ത്ഥിയ്ക്ക് വീണ്ടും സര്‍ജറി പറഞ്ഞിരിക്കുകയാണ് ഡോക്ടര്‍മാര്‍. മൂന്ന് മാസത്തിന് ശേഷമാണ് അടുത്ത ശസ്ത്രക്രിയ. കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് മാതാവ് രംഗത്തെത്തിയതോടെയാണ് വിവരങ്ങള്‍ പുറത്തറിയുന്നത്. സ്‌കൂള്‍ അധികാരികളും പോലിസും മകന് നീതി ലഭിക്കാന്‍ സഹായിക്കണമെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും മാതാവ് ആവശ്യപ്പെട്ടു.
മാതാവ് പറഞ്ഞ കാര്യങ്ങള്‍; ഈ വര്‍ഷം മാര്‍ച്ച് 13നാണ് സംഭവങ്ങളുടെ തുടക്കം. പരീക്ഷയ്ക്ക് ശേഷം വിദ്യാര്‍ത്ഥിയും സഹപാഠികളും ക്ലാസില്‍ ഇരിക്കുകയായിരുന്നു. ഈ സമയത്ത് ബഹളം വച്ച സഹപാഠികളെ ക്ലാസ് ലീഡര്‍ താക്കിത് ചെയ്തു. ഇതോടെ ഡെസ്‌ക്കില്‍ കൈ കൊണ്ട് മുട്ടി ശബ്ദം ഉണ്ടാക്കാന്‍ തുടങ്ങി. ഈ സമയത്ത് മകന്‍ ഇന്‍ട്രവെല്‍ സമയത്ത് ഇഷ്ടമുള്ളത് ചെയ്യു. ഇപ്പോള്‍ ബഹളമുണ്ടാക്കരുതെന്ന് കുട്ടികളോട് പറഞ്ഞു. തിരിച്ച് അവര്‍ അച്ഛനെ പറഞ്ഞ് ചീത്ത് വിളിക്കുകയാണ് ചെയ്തത്. അടുത്തിടെ പിതാവിനെ നഷ്ടപ്പെട്ട മകന്‍ ഇവരുമായി വാക് തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നാലെ ഇത് അടിയിലെത്തി. ശേഷം അധ്യാപകരുടെ സാന്നിധ്യത്തില്‍ പ്രശ്‌നം പരിഹകരിക്കുകയും പരസ്പരം മാപ്പ് പറയിപ്പിച്ച ശേഷം ഇവരെ വിട്ടയക്കുകയും ചെയ്തു.

രണ്ട് ദിവസത്തിന് ശേഷം ക്ലാസില്‍ ഇരിക്കവേ ഈ സഹപാഠികള്‍ മകനെ പുറത്തേക്ക് വിളിച്ചുകൊണ്ട് പോയി. ഒഴിഞ്ഞ് ഭാഗത്ത് വച്ച് വസ്ത്രങ്ങള്‍ അഴിച്ച് മാറ്റിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ചു. പിന്നാലെ അതിക്രൂരമായ പീഡിപ്പിച്ചു. സ്വകാര്യഭാഗങ്ങളില്‍ വടികൊണ്ട് അടിച്ചു. വടി കൊണ്ടുള്ള ആക്രമണം ആന്തരികാവയവങ്ങള്‍ക്ക് പരിക്കേല്‍പ്പിച്ചു. കുടലിന് പരിക്കേറ്റെന്നും മാതാവ് വെളിപ്പെടുത്തി. സംഭവം പുറത്തറിയിച്ചാല്‍ വീണ്ടും ഉപദ്രവിക്കുമെന്നും സഹപാഠികള്‍ ഭീഷണിപ്പെടുത്തി. സ്‌കൂളില്‍ തന്നെ പഠിക്കുന്ന മൂത്ത സഹോദരിയെയും ഇതുപോലെ പീഡിപ്പിക്കുമെന്നും പറഞ്ഞു. ഭയപ്പെട്ട വിദ്യാര്‍ത്ഥി വീട്ടില്‍ 10 ദിവസത്തോളം ഇക്കാര്യം പറഞ്ഞില്ല. എന്നാല്‍ ഇടക്കിടെ അസഹ്യമായ വയറുവേദനയുണ്ടെന്ന് പറഞ്ഞു. വേദന കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം മനസിലായത്. ശസ്ത്രക്രിയ കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ മകന്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നെന്നും മാതാവ് പറഞ്ഞു. ഇപ്പോള്‍ സിബിഐ അന്വേഷണം വേണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മാതാവ്.

 

content summary; Class 8 student beaten up, sexually assaulted on Delhi school premises; classmate apprehended

Share on

മറ്റുവാര്‍ത്തകള്‍