June 13, 2025 |

ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ചാരവൃത്തി

ചോര്‍ത്തിയത് പ്രതിരോധ രഹസ്യങ്ങളോ

ഇന്ത്യൻ രഹസ്യന്വേഷണ ഏജൻസികൾ വിദേശത്ത് ചാരപ്രവർത്തി പ്രോത്സാഹിപ്പിക്കുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ഇതിനെ സംബന്ധിച്ചുള്ള റിപ്പോർട്ട്‌ പുറത്തുവിടുന്നത്. എന്നാൽ ഓസ്‌ട്രേലിയയും ഇന്ത്യയും റിപ്പോർട്ടിൻ മേൽ ഔദ്യോദിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ ഈ റിപ്പോർട്ടുകൾ ഇന്ത്യയിൽ നയതന്ത്ര ബന്ധങ്ങളിൽ ആശങ്ക പടർത്തുന്നതായി ഇന്ത്യൻ എക്സ്പ്രെസ്സ് റിപ്പോർട്ട്‌ ചെയ്യുന്നു.

ചൊവ്വാഴ്ച, ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (എബിസി) റിപ്പോർട്ട് ചെയ്തതു പ്രകാരം , “ ഇന്ത്യൻ ചാരന്മാരെ ഓസ്‌ട്രേലിയയിൽ നിന്ന്പുറത്താക്കിയിരുന്നു.തന്ത്രപ്രധാനമായ പ്രതിരോധ പദ്ധതികളെയും വിമാനത്താവള സുരക്ഷയെയും കുറിച്ചുള്ള രഹസ്യങ്ങളും ഓസ്‌ട്രേലിയയുടെ വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളും മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടതിന് ശേഷമാണ് പുറത്താക്കൽ. ഓസ്‌ട്രേലിയൻ, സിഡ്‌നി മോണിംഗ് ഹെറാൾഡ് എന്നിവ രണ്ട് ഇന്ത്യക്കാരോടും രാജ്യം വിടാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്‌ ചെയ്യുന്നു.

2020-ൽ ഓസ്‌ട്രേലിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് ഓർഗനൈസേഷൻ (എഎസ്ഐഒ) തടസ്സപ്പെടുത്തിയ വിദേശ ‘നെസ്റ്റ് ഓഫ് സ്പൈസ്’ ഇവിടെ താമസിക്കുന്ന ഇന്ത്യക്കാരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിലവിലെ, മുൻ രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം

വളർത്തിയെടുക്കുകയും ചെയ്തുവെന്ന് ആരോപിക്കപ്പെട്ടു,” എബിസി റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച വാഷിംഗ്ടൺ പോസ്റ്റ്, ഖാലിസ്ഥാൻ അനുകൂല സിഖ് വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നൂൻ്റെ കൊലപാതക ഗൂഢാലോചനയിൽ ഉൾപ്പെട്ട രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞു. ഇന്ത്യൻ രഹസ്യാന്വേഷണ, സുരക്ഷാ സ്ഥാപനത്തിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധം ഉണ്ടെന്നും പറയപ്പെടുന്നുണ്ട്.

ഗുരുതരമായ ഒരു വിഷയത്തിൽ അനാവശ്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. സംഘടിത കുറ്റവാളികളുടെയും തീവ്രവാദികളുടെയും

ശൃംഖലകളിൽ നിന്ന് യുഎസ് സർക്കാർ നേരിടുന്ന സുരക്ഷാ ആശങ്കകൾ പരിശോധിക്കാൻ ഉന്നതതല സമിതി നടത്തിയ അന്വേഷണംഅദ്ദേഹം ചൂണ്ടിക്കാട്ടി.

എബിസി പറയുന്നതനുസരിച്ച്, എഎസ്ഐഒ ഡയറക്ടർ ജനറൽ മൈക്ക് ബർഗെസ് 2012-ൽ നടത്തിയ

വിലയിരുത്തലിൽ ഒരു ചാര ശൃംഖലയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. എന്നാൽ ഏത് രാജ്യമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. പ്രതിരോധ സാങ്കേതിക വിദ്യയുടെ സെൻസിറ്റീവ് വിശദാംശങ്ങൾ” ആക്സസ് ചെയ്യാൻ കഴിയുന്ന ഒരു ഓസ്ട്രേലിയൻ ഗവൺമെൻ്റ് സെക്യൂരിറ്റി ക്ലിയറൻസ് ഉദ്യോഗസ്ഥനെ ചാരന്മാർ എങ്ങനെ ഉപയോഗപ്പെടുത്തിയെന്ന് ബർഗെസ് വിശദമാക്കിയതായി എബിസി റിപ്പോർട്ട് ചെയ്തു.

എബിസിയുടെ വെളിപ്പെടുത്തലുകളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല, കൂടാതെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച അവകാശവാദങ്ങൾക്ക് പിന്നിൽ ഓസ്‌ട്രേലിയൻ സർക്കാർ കൂടുതൽ ഊന്നൽ നൽകിയിട്ടില്ല.

ചാര സംഘടനക്ക് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിനെ കുറിച്ച് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്, ബുധനാഴ്ച പ്രതികരിച്ചിരുന്നു. രാജ്യത്തിന്റെ ഇൻ്റലിജൻസ് കാര്യങ്ങളിൽ അഭിപ്രായം പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജനാധിപത്യ തത്വങ്ങളിൽ ഊന്നൽ നൽകുന്ന ഞാനും മറ്റ് മന്ത്രിമാരും പ്രതിരോധശേഷി നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യത്തെ മാനിക്കുന്നുണ്ട്. വിദേശ ഇടപെടലുകൾ കൈകാര്യം ചെയ്യാൻ നിയമങ്ങളുണ്ട്.

ക്വാഡ് സഖ്യത്തിലെ പ്രധാന അംഗമായ ഇന്ത്യയുമായുള്ള ബന്ധത്തിൽ പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ അതിരുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതായി സൗത്ത് ബ്ലോക്കിലെയും നോർത്ത് ബ്ലോക്കിലെയും (വിദേശ, ആഭ്യന്തര മന്ത്രാലയങ്ങൾ സ്ഥിതി ചെയ്യുന്ന)

ഉദ്യോഗസ്ഥർക്കിടയിൽ അഭിപ്രായം ഉണ്ട്. നിലവിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ്, ജൂൺ 4 ന് ശേഷം അധികാരത്തിൽ വരുന്ന പുതിയ ഇന്ത്യൻ സർക്കാർ വിദേശത്ത്, പ്രത്യേകിച്ച് ചില രാജ്യങ്ങളിലെ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

×