UPDATES

സിനിമാ വാര്‍ത്തകള്‍

സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കറെ കൊല്ലാന്‍ ഗൂഢാലോചന: ബോളിവുഡ് നടിക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ

അഞ്ച് വര്‍ഷത്തോളം തന്നെ പീഡിപ്പിച്ച ഭണ്ഡാര്‍ക്കര്‍ വിവാഹ വാഗ്ധാനം നല്‍കി കബളിപ്പിച്ചെന്നും നടി

                       

ബോളിവുഡ് സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കറെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടിയും മുംബൈ മോഡലുമായ പ്രിതി ജയിനും മറ്റ് രണ്ട് പേര്‍ക്കും ശിക്ഷ. ബോളിവുഡിലെ വളര്‍ന്നു വരുന്ന താരമായിരുന്ന പ്രിതിയ്ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് മുംബൈയിലെ സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി വിധിച്ചത്.

ഇവരുടെ സഹായികളായ നരേഷ് പര്‍ദേശി, ശിവറാം ദാസ് എന്നിവര്‍ക്കും മൂന്ന് വര്‍ഷം വീതമാണ് തടവ് ശിക്ഷ. അതേസമയം തെളിവുകളുടെ അഭാവത്താല്‍ രണ്ട് പേരെ കോടതി കുറ്റവിമുക്തരാക്കി. 2005 സെപ്തംബറിലാണ് നടി ഭണ്ഡാര്‍ക്കറെ വധിക്കാന്‍ ശ്രമിച്ചത്. അധോലോക നായകന്‍ അരുണ്‍ ഗാവ്‌ലിയുടെ സഹായിയായ നരേഷ് പര്‍ദേശിക്ക് 75,000 രൂപ നല്‍കിയാണ് കൃത്യം നിര്‍വഹിക്കാന്‍ ശ്രമിച്ചത്.

1999 മുതല്‍ 2004 വരെ പലതവണ ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി 2004 ജൂലൈയില്‍ പ്രിതി മുംബൈ പോലീസിന് പരാതി നല്‍കിയിരുന്നു. തന്നെ വിവാഹം കഴിക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ ലൈംഗികമായി ഉപയോഗിച്ച ശേഷം അതില്‍ നിന്നും പിന്മാറുകയായിരുന്നെന്നും അവര്‍ ആരോപിച്ചു. ഈ കേസുമായി ബന്ധപ്പെട്ടാണ് ഭണ്ഡാര്‍ക്കെതിരെ കൊലപാതക ശ്രമം നടന്നതെന്ന് 2012ല്‍ സുപ്രിംകോടതിയും പ്രഖ്യാപിച്ചു.

Share on

മറ്റുവാര്‍ത്തകള്‍